ന്യൂഡൽഹി: ജാതിമാറി വിവാഹം കഴിച്ചതിന്റെ പേരിൽ മകളെ വെടിവെച്ചു കൊലപ്പെടുത്തി സ്യൂട്ട് കേസിലാക്കി ഉപേക്ഷിച്ച് മാതാപിതാക്കൾ. ഉത്തർപ്രദേശിലെ മഥുരയിൽ 22കാരിയെയാണ് ദാരുണമായി കൊലപ്പെടുത്തിയത്. മറ്റൊരു ജാതിയിൽപ്പെട്ട യുവാവിനെ വിവാഹം ചെയ്ത ഡൽഹി സ്വദേശിനിയായ ആയുഷി യാദവിനെയാണ് പിതാവ് കൊലപ്പെടുത്തിയത്. സംഭവത്തിൽ മാതാപിതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.
മറ്റൊരു ജാതിയിൽപ്പെട്ട യുവാവിനെ മകൾ വിവാഹം ചെയ്തതും പതിവായി വീട്ടുകാരെ ധിക്കരിച്ച് രാത്രിയിൽ പുറത്തുപോകുന്നതും പിതാവ് നിതേഷ് യാദവിനെ പ്രകോപിതനാക്കിയെന്ന് പോലീസ് പറയുന്നു. വീട്ടുകാരോട് പറയാതെയാണ് ഛത്രപാൽ എന്നയാളെ ആയുഷി വിവാഹം കഴിച്ചതെന്നും ഇത് മാതാപിതാക്കളെ പ്രകോപിപ്പിക്കുകയായിരുന്നുവെന്നും പോലീസ് കൂട്ടിച്ചേർത്തു.
ഭാര്യയുടെയും മകന്റെയും അറിവോടെയാണ് നിതേഷ് ലൈസൻസുള്ള തോക്ക് ഉപയോഗിച്ച് ആയുഷിയെ വെടിവച്ച് കൊലപ്പെടുത്തിയത്. ശേഷം, മൃതദേഹം സ്യൂട്ട്കേസിൽ പൊതിഞ്ഞ് മഥുരയിൽ തള്ളുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് വലിയൊരു സ്യൂട്ട്‌കേസിൽ ആയുഷിയുടെ മൃതദേഹം തൊഴിലാളികൾ കണ്ടെത്തിയത്.
"iska Zimmedar kau hai"? Pe debate hogi? @AMISHDEVGAN https://t.co/YUufSLFAAU
— Mohammed Zubair (@zoo_bear) November 21, 2022
ശരീരമാസകലം മുറിവുള്ള മൃതദേഹം പ്ലാസ്റ്റിക് ഉപയോഗിച്ച് പൊതിഞ്ഞ നിലയിലായിരുന്നു. പെൺകുട്ടിയെ തിരിച്ചറിയാനായി സിസിടിവി ദൃശ്യങ്ങളും ഫോൺ വിവരങ്ങളും ശേഖരിച്ചു വരികയാണ്.ഡൽഹിയിൽ പോസ്റ്ററുകളും പതിച്ചു. ഞായറാഴ്ച അഞ്ജാത കോൾ വഴി പെൺകുട്ടിയുടെ വിവരങ്ങൾ ലഭിച്ചതോടെ ആയുഷിയുടെ കുടുംബത്തിന്റെ പങ്ക് കണ്ടെത്തുകയായിരുന്നു.