ബംഗളൂരു: സ്വന്തം ബ്യൂട്ടി സലൂണിൽ ജോലി ചെയ്യുന്ന ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ കർണാടകയിലെ കോൺഗ്രസ് നേതാവായ മനോജ് കർജാഗി അറസ്റ്റിൽ. മുൻ മന്ത്രിയുടെ പേഴ്സണൽ അസിസ്റ്റൻറും സിദ്ദരാമയ്യ സർക്കാരിൻറെ കാലത്ത് കർണാടക സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ഡയറക്ടർ കൂടിയായിരുന്നു മനോജ്.
ശനിയാഴ്ച രാവിലെ ജോലിക്ക് എത്തിയ തന്നെ മനോജ് കെട്ടിപ്പിടിക്കാനും ചുംബിക്കാനും ശ്രമിച്ചതായി ജീവനക്കാരി ആരോപിച്ചു. കുതറിമാറി അവിടെനിന്ന് ഓടി രക്ഷപെടുകയായിരുന്നുവെന്നും യുവതി തന്റെ പരാതിയിൽ പറഞ്ഞു.
ഓടി രക്ഷപെട്ട പരാതിക്കാരി വിവരം ആൺസുഹൃത്തിനെ അറിയിച്ചു. ശേഷം, യുവതിയുടെ ആൺസുഹൃത്തും മറ്റ് രണ്ടു സുഹൃത്തുക്കളും ചേർന്ന് സലൂണിൽ എത്തുകയും മനോജ് കർജാഗിയെ മർദ്ദിക്കുകയും ചെയ്തു.
പിന്നീടാണ് പോലീസിൽ പരാതി നൽകിയത്. പ്രതിയും സിദ്ധരാമയ്യയും ഒരുമിച്ച് നിൽക്കുന്ന ചിത്രം പുറത്തുവന്നിട്ടുണ്ട്. അറസ്റ്റിലായ മനോജ് കർജാഗിയെ കോടതിയിൽ ഹാജരാക്കി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Discussion about this post