ഭോപ്പാൽ: നാല് വയസ് മാത്രം പ്രായമുള്ള പെൺകുഞ്ഞിന്റെ മൃതദേഹം തോളിൽ ചുമന്ന് വീട്ടിലേക്ക് കൊണ്ടുപോകുന്ന ഒരു പിതാവിന്റെ കാഴ്ചയാണ് സോഷ്യൽ മീഡിയയുടെ കണ്ണുകളെ നനയിക്കുന്നത്. ആശുപത്രി ജീവനക്കാർ ആംബുലൻസ് സൗകര്യം നൽകാതെ വന്നതോടെയാണ് പിതാവ് തന്റെ മകളുടെ ചലനമറ്റ ശരീരം തോളിലേന്തിയത്.
പരിക്കേറ്റ പരുന്തിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ വണ്ടിയിടിച്ചു : രണ്ട് പേര്‍ക്ക് ദാരുണാന്ത്യം
മൃതദേഹം പുതപ്പിൽ പൊതിഞ്ഞ് തോളിലിട്ട് ബസിൽ കയറിയും നടന്നുമാണ് വീട്ടിലെത്തിച്ചത്. മധ്യപ്രദേശിലെ ഛത്തർപൂരിലാണ് ദാരുണ സംഭവം. ബസിൽ കയറി ഗ്രാമത്തിലെത്തിയ ശേഷം മൃതദേഹവുമായി കുടുംബം നടക്കുകയായിരുന്നു. കുട്ടിയുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് ചികിത്സയ്ക്കായി തിങ്കളാഴ്ച ബക്സ്വാഹ ഹെൽത്ത് സെന്ററിലേക്ക് കുട്ടിയെ എത്തിച്ചത്.
Ambulance Missing: In Madhya Pradesh a family had to carry the deadbody of 4-year-child on shoulders as he couldn't get a hearse van or an ambulance. @TheQuint @QuintHindi pic.twitter.com/NiMupXfgJj
— Vishnukant (@vishnukant_7) June 10, 2022
തുടർന്ന് ചൊവ്വാഴ്ച വീട്ടുകാർ കുട്ടിയെ അടുത്തുള്ള ദാമോയിലെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചിരുന്നില്ല. പിന്നീട്, മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകാൻ ആശുപത്രി ജീവനക്കാരോട് ആംബുലൻസ് ആവശ്യപ്പെട്ടെങ്കിലും അവരിൽ നിന്ന് അനുകൂലമായ പ്രതികരണം ലഭിച്ചില്ലെന്ന് പെൺകുട്ടിയുടെ മുത്തച്ഛൻ മൻസുഖ് അഹിർവാർ ആരോപിച്ചു.
ആശുപത്രി അധികൃതർ ആംബുലൻസ് നിഷേധിച്ചതോടെ ടാക്സി വിളിക്കാനുള്ള പണം കയ്യിൽ ഉണ്ടായിരുന്നില്ലെന്നും അതിനാലാണ് തോളിലേറ്റി എത്തിച്ചതെന്നും പിതാവ് പറയുന്നു. അതേസമയം, കുടുംബത്തിന്റെ ആരോപണം ആശുപത്രി അധികൃതർ നിഷേധിച്ചു. കുട്ടിയുടെ വീട്ടുകാർ സമീപിച്ചില്ലെന്നും വാനും റെഡ്ക്രോസിന്റെ വാഹനവും ഉണ്ടായിരുന്നതായും ആശുപത്രി അധികൃതർ പറയുന്നു.
Discussion about this post