പതിനാല്കാരിയെ പീഡിപ്പിച്ചയാളെ വെട്ടിനുറുക്കി പുഴയിലെറിഞ്ഞ് അച്ഛനും അമ്മാവനും

ഖാണ്ട്വ : പതിനാല്കാരിയെ പീഡിപ്പിച്ചയാളെ വെട്ടിനുറുക്കി പുഴയിലെറിഞ്ഞ് അച്ഛനും അമ്മാവനും. മധ്യപ്രദേശിലെ ഖാണ്ട്വ ജില്ലയിലാണ് സംഭവം. ഞായറാഴ്ച അജ്‌നാല്‍ നദിയില്‍ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം തെളിഞ്ഞത്.

സക്ലാപൂര്‍ ജില്ലയിലെ ത്രിലോക്ചന്ദിന്റെ മൃതദേഹമാണ് നദിയില്‍ കണ്ടെത്തിയത്. ഇയാള്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന്റെ പ്രതികാരമായി കുട്ടിയുടെ പിതാവും അമ്മാവനും ചേര്‍ന്ന് ഇയാളെ കൊലപ്പെടുത്തി പുഴയില്‍ തള്ളുകയായിരുന്നു.

പെണ്‍കുട്ടിയെ ത്രിലോക്ചന്ദ് ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പരാതിയുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് ഇയാളെ കുട്ടിയുടെ പിതാനും അമ്മാവനും ചേര്‍ന്ന് ശനിയാഴ്ച ബൈക്കില്‍ അജ്‌നാല്‍ തീരത്തേക്ക് കൊണ്ടുപോയി. ഇവിടെ വെച്ച് ത്രിലോക്ചന്ദിനെ തലവെട്ടി കൊലപ്പെടുത്തിയ ശേഷം മീന്‍വെട്ടുന്ന കത്തി ഉപയോഗിച്ച് മൃതദേഹം രണ്ട് കഷ്ണങ്ങളാക്കി പുഴയില്‍ തള്ളുകയായിരുന്നുവെന്ന് സബ് ഡിവിഷണല്‍ ഓഫീസര്‍ ഓഫ് പോലീസ് രാകേഷ് പെന്‍ഡ്രോ പറഞ്ഞു.

സംഭവത്തില്‍ ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ത്രിലോക്ചന്ദും പ്രതികളും ബന്ധുക്കളാണെന്നും സംഭവത്തില്‍ വേറെ ആര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിച്ച് വരികയാണെന്നും പോലീസ് പറഞ്ഞു.

Exit mobile version