17 ഗണ്‍ സല്യൂട്ട് നല്‍കി രാജ്യത്തിന്റെ വീരപുത്രന് വിട; മാതാപിതാക്കളുടെ ചിതയ്ക്ക് തീകൊളുത്തി പെണ്‍മക്കളും

helicopter crash | Bignewslive

ന്യൂഡല്‍ഹി: ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച സംയുക്ത സേനാമേധാവി ബിപിന്‍ റാവത്തിന് കണ്ണീരോടെ രാജ്യം വിടനല്‍കി. ബിപിന്‍ റാവത്തിന്റേയും ഭാര്യ മധുലിക റാവത്തിന്റേയും ഭൗതിക ശരീരങ്ങള്‍ ഡല്‍ഹി കന്റോണ്‍മെന്റിലെ ബ്രാര്‍ സ്‌ക്വയറില്‍ പൂര്‍ണ സൈനിക ബഹുമതികളോടെ സംസ്‌കരിച്ചു. മകളാണ് ഇരുവരുടെയും ചിതയ്ക്ക് തീകൊളുത്തിയത്. 17 ഗണ്‍ സല്യൂട്ട് നല്‍കിയാണ് സൈന്യം ബിപിന്‍ റാവത്തിന് വിടനല്‍കിയത്.

കാമരാജ് മാര്‍ഗിലെ ഔദ്യോഗിക വസതിയിലെ പൊതുദര്‍ശനത്തിന് ശേഷമാണ് വിലാപയാത്ര ആരംഭിച്ചത്. ‘അമര്‍ രഹേ’ വിളികളുമായി വന്‍ ജനക്കൂട്ടം എത്തിയിരുന്നു. ആയിരക്കണക്കിന് ജനങ്ങളാണ് വിലാപയാത്ര പോകുന്ന വഴിയില്‍ സൈനിക മേധാവിയെ ഒരു നോക്ക് കാണുവാനും അന്തിമോപചാരം അര്‍പ്പിക്കാനും കാത്തുനിന്നത്.

സൈനിക മേധാവിയുടെ മരണത്തിൽ സന്തോഷം പ്രകടിപ്പിച്ചു; വിദ്യാർത്ഥിക്കും റെയിൽവെ ജീവനക്കാരനും എതിരെ നടപടിക്ക് സാധ്യത

ഡല്‍ഹിയുടെ തെരുവീഥികളിലൂടെ സൈനിക മേധാവിയുടെ ചേതനയറ്റ ശരീരം കടന്നുപോകുന്നത് താങ്ങാനാവാതെ പലരും ദുഃഖം താങ്ങാനാവാതെ വിങ്ങിപ്പൊട്ടി. മൃതദേഹം വഹിച്ചുള്ള വാഹനത്തിനൊപ്പം ആള്‍ക്കൂട്ടം ഓടുന്നത് കണ്ണീര്‍ കാഴ്ചയാകുന്നുണ്ട്. ഡിസംബര്‍ എട്ടിനാണ് വ്യോമസേനയുടെ M17V5 ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് ബിപിന്‍ റാവത്തുള്‍പ്പെടെ 13 പേര്‍ മരിച്ചത്. സുലൂരില്‍ നിന്ന് വെല്ലിംഗ്ടണിലേക്ക് പോകവെയായിരുന്നു അപകടം നടന്നത്.

ജനറല്‍ ബിപിന്‍ റാവത്ത്, ഭാര്യ ഡോ. മധുലിക റാവത്ത്, ബ്രിഗേഡിയര്‍ എല്‍.എസ്. ലിഡ്ഡര്‍, ലഫ് കേണല്‍ ഹര്‍ജീന്ദര്‍ സിങ്, നായക് ഗുരു സേവക് സിങ്, നായക് ജിതേന്ദ്രകുമാര്‍, ലാന്‍സ് നായക് വിവേക് കുമാര്‍, ലാന്‍സ് നായക് ബി. സായി തേജ, ഹവില്‍ദാര്‍ സത്പാല്‍, ജൂനിയര്‍ വാറന്റ് ഓഫീസറും സൂലൂരിലെ ഫ്‌ലൈറ്റ് എന്‍ജിനിയറുമായ തൃശ്ശൂര്‍ പുത്തൂര്‍ സ്വദേശി പ്രദീപ്, ജൂനിയര്‍ വാറന്റ് ഓഫീസര്‍ ദാസ്, പൈലറ്റ് വിങ് കമാന്‍ഡര്‍ ചൗഹാന്‍, സ്‌ക്വാഡ്രണ്‍ ലീഡര്‍ കുല്‍ദീപ് സിങ് എന്നിവരാണ് മരണപ്പെട്ടത്. അപകടത്തില്‍ നിന്നും ഒരാള്‍ മാത്രമാണ് രക്ഷപ്പെട്ടത്.

Exit mobile version