ന്യൂഡൽഹി: കോവിഡ് അതിരൂക്ഷമാകുന്ന സാഹചര്യത്തിലും പ്രധാവനമന്ത്രി നരേന്ദ്ര മോഡിയുടെ കണ്ണ് ബംഗാളിലെ തെരഞ്ഞെടുപ്പിലാണെന്ന് വിമർശിച്ച് കോൺഗ്രസ് നേതാവും നടിയുമായ നഗ്മ. രാജ്യം അഭിമുഖീകരിക്കുന്ന ദുരന്തങ്ങളെക്കുറിച്ച് ഒട്ടും ബോധ്യമില്ലാത്ത ഈ പ്രധാനമന്ത്രിയെ ദേശ്വാസിയെന്ന് പറയാനാകില്ലെന്നും നഗ്മ വിമർശിച്ചു.
കോവിഡിന്റെ പിടിയിലായി രാജ്യം പ്രതിസന്ധി നേരിടുമ്പോൾ നരേന്ദ്ര മോഡിക്ക് ബംഗാൾ തെരഞ്ഞെടുപ്പിലേക്കാണ് കണ്ണ്. ഈ ദുരിതവേളയിൽ ജനങ്ങളെ സഹായിക്കുന്നതിനു പകരം ബിജെപി നേതാക്കൾ അവർക്ക് ‘വിജ്ഞാനം’ പകരാനുള്ള വെമ്പലിലാണ്. രാജ്യം കടന്നുപോകുന്ന ദുരന്തത്തെക്കുറിച്ച് ബിജെപി നേതാക്കൾക്ക് ഒട്ടും ബോധ്യമില്ല. ഹൈക്കോടതിയടക്കം നിശിതമായി വിമർശിച്ചിട്ടും അവരുടെ തൊലിക്കട്ടി അപാരംതന്നെയെന്നും ട്വിറ്ററിൽ പങ്കുവെച്ച കുറിപ്പിൽ നഗ്മ കുറ്റപ്പെടുത്തുന്നു.
घर पर क्वॉरंटीन हूँ और लगातार दुखद समाचार आ रहे हैं।
भारत में संकट सिर्फ़ कोरोना नहीं, केंद्र सरकार की जन विरोधी नीतियाँ हैं।
झूठे उत्सव व खोखले भाषण नहीं, देश को समाधान दो!
— Rahul Gandhi (@RahulGandhi) April 22, 2021
സിനിമാ താരമായിരുന്ന നഗ്മ ദേശീയ മഹിളാ കോൺഗ്രസ് ജനറൽ സെക്രട്ടറി കൂടിയാണ്.
ഇന്ത്യ നേരിടുന്ന പ്രതിസന്ധി കൊറോണക്കു പുറമെ കേന്ദ്ര സർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾ കൂടിയാണെന്ന രാഹുൽ ഗാന്ധിയുടെ ട്വീറ്റ് പങ്കുവെച്ചായിരുന്നു നഗ്മയുടെ വിമർശനം.
തെറ്റായ ആഘാഷങ്ങളും പൊള്ളയായ പ്രഘോഷണങ്ങളുമല്ല, രാജ്യത്തിനാവശ്യം പരിഹാരങ്ങളാണെന്നായിരുന്നു രാഹുൽ ചൂണ്ടിക്കാട്ടിയത്.
Discussion about this post