പാട്ന: അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പോക്സോ കോടതിയുടെ സുപ്രധാന വിധി. കേസിലെ പ്രതിയായ സ്കൂൾ പ്രിൻസിപ്പലിന് വധശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്. പാട്നയിലെ സ്കൂളിൽ പ്രിൻസിപ്പലായ അരവിന്ദ് കുമാറിനെയാണ് പ്രത്യേക പോക്സോ കോടതി ശിക്ഷിച്ചത്. പ്രതിയിൽനിന്ന് ഒരു ലക്ഷം രൂപ പിഴ ഈടാക്കാനും കോടതി ഉത്തരവിട്ടു. സ്കൂൾ പ്രിൻസിപ്പലായിരുന്ന അരവിന്ദ് കുമാറും അധ്യാപകനായ അഭിഷേക് കുമാറും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്നാണ് കേസ്.
കേസിൽ പ്രതിയായ സ്കൂളിലെ മറ്റൊരുഅധ്യാപകൻ അഭിഷേക് കുമാറിന് ജീവപര്യന്തം തടവിനും ശിക്ഷിച്ചു. ഇയാൾക്ക് 50,000 രൂപ പിഴയും അടയ്ക്കണം. പാട്നയിലെ പ്രത്യേക പോക്സോ കോടതി ജഡ്ജി അവധേഷ് കുമാറാണ് 2018ൽ രജിസ്റ്റർ ചെയ്ത കേസിൽ ശിക്ഷാവിധി പ്രസ്താവിച്ചത്.
2018 സെപ്റ്റംബറിൽ പെൺകുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തിയതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്. തുടർച്ചയായ ആരോഗ്യപ്രശ്നങ്ങൾ കാരണം മാതാപിതാക്കൾ കുട്ടിയെ ആശുപത്രിയിലെത്തിച്ചതോടെയാണ് പരിശോധനയിൽ പെൺകുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തിയത്. തുടർന്നാണ് പ്രിൻസിപ്പലും അധ്യാപകനും ചേർന്ന് പീഡിപ്പിച്ചെന്ന വിവരം പെൺകുട്ടി വെളിപ്പെടുത്തിയത്.
Discussion about this post