കൊൽക്കത്ത: വരാനിരിക്കുന്ന ബംഗാൽ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് രണ്ട് ദിവസത്തെ സന്ദർശനത്തിനായി പശ്ചിമബംഗാളിലെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉച്ചഭക്ഷണം കഴിച്ച് കർഷകന്റെ വീട്ടിൽ. മണ്ണുകൊണ്ട് നിർമ്മിച്ച വീട്ടിൽ കർഷകന്റെ കുടുംബത്തിനും മറ്റ് ബിജെപി നേതാക്കൾക്കും ഒപ്പം നിലത്തിരുന്നാണ് അമിത് ഷാ ഭക്ഷണം കഴിച്ചത്. സനാതൻ സിങ് എന്ന കർഷകന്റെ വീട്ടിൽ നിന്നും ഭക്ഷണം കഴിക്കുന്നതിന്റെ ചിത്രങ്ങൾ ബംഗാളി ഭാഷയിൽ കുറിച്ച അടിക്കുറിപ്പിന് ഒപ്പം അമിത് ഷാ തന്നെ സാമൂഹിക മാധ്യമങ്ങളിലും പങ്കുവച്ചു.
എന്നാൽ തെരഞ്ഞെടുപ്പ് അടുക്കുന്ന നാളുകളിൽ നടത്തുന്ന സന്ദർശനങ്ങളിൽ രാഷ്ട്രീയ നേതാക്കൾ എളിമ കാണിക്കാൻ ഉപയോഗിക്കുന്ന പഴകിയ നമ്പർ പൊടിതട്ടിയെടുത്തെന്നാണ് സോഷ്യൽമീഡിയ അമിത് ഷായുടെ ചിത്രത്തോട് പ്രതികരിച്ചത്. മുമ്പ് ബിഹാറിലും കൊൽക്കത്തയിലുമെല്ലാം അമിത് ഷാ സമാനമായ രീതിയിൽ സാധാരണക്കാരുടെ വീടുകളിലെത്തി സന്ദർശനത്തിനിടെ ഭക്ഷണം കഴിച്ചിരുന്നു.
അതേസമയം, ബംഗാളിലെത്തിയ അമിത് ഷാ തെരഞ്ഞെടുപ്പിന് മുമ്പായി കർഷകരെ അനുനയിപ്പിക്കാനുള്ള നീക്കമാണ് നടത്തുന്നതെന്നും വിലയിരുത്തപ്പെടുന്നുണ്ട്. ഒരു കർഷകന്റെ വസതിയിൽ നിന്ന് തന്നെ ഭക്ഷണം കഴിക്കുന്നത് ഇതിനായാണ് എന്നും പ്രതിപക്ഷപാർട്ടികൾ വിമർശനമുയർത്തുന്നു.
കാർഷിക നിയമത്തിനെതിരെ ഡൽഹിയിൽ പ്രതിഷേധിക്കുന്ന കർഷകരെ അപമാനിച്ചുകൊണ്ട് പ്രസ്താവന നടത്തിയവർ ബംഗാളിലെത്തുമ്പോൾ കർഷക വസതിയിലെത്തി ഷോ കാണിക്കുന്നെന്നാണ് സംഭവത്തെ തൃണമൂൽ കോൺഗ്രസ് വിമർശിച്ചത്.
মেদিনীপুরের (পশ্চিমবঙ্গ) বেলিজুড়ি গ্রামে শ্রী ঝুনু সিং এবং শ্রী সনাতন সিং মহাশয়ের গৃহে সুস্বাদু মধ্যাহ্নভোজনের ব্যবস্থা ছিল। তাদের পরিবারের পক্ষ থেকে এইরকম গভীর ভালোবাসা, স্নেহ আর উষ্ণ অভ্যর্থনা পেয়ে আমি আপ্লুত।
এত সুন্দর আতিথেয়তার জন্য আমি সর্বদাই তাদের কাছে কৃতজ্ঞ থাকব। pic.twitter.com/tEx2qMVYoz
— Amit Shah (@AmitShah) December 19, 2020
പ്രതിഷേധിക്കുന്നവർ കർഷകരല്ലെന്നും അവർ രാജ്യവിരുദ്ധരാണെന്നുമാണ് കേന്ദ്രം ആവർത്തിക്കുന്നത്. പിന്നെ എന്തിന്റെ പേരിലാണ് ഇതേ കർഷകരുടെ വസതിയിലെത്തി ഭക്ഷണം കഴിക്കുകയും കർഷക ഭവനങ്ങൾ സന്ദർശിക്കുന്നതെന്നും ചോദ്യം ഉയരുന്നു.
Discussion about this post