കഫീല്‍ ഖാനെ വിടാതെ യോഗി സര്‍ക്കാര്‍; ജാമ്യം അനുവദിച്ച അലഹബാദ് ഹൈക്കോടതിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചു

Freeing Kafeel Khan | bignewslive

ന്യൂഡല്‍ഹി: ഡോക്ടര്‍ കഫീല്‍ ഖാനെതിരെയുള്ള പ്രതികാര നടപടി അവസാനിപ്പിക്കാതെ യോഗി സര്‍ക്കാര്‍. കഫീല്‍ ഖാന് ജാമ്യം അനുവദിച്ച അലഹബാദ് ഹൈക്കോടതി നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍.

കുറ്റകൃത്യത്തിലേര്‍പ്പെട്ട ചരിത്രമാണ് കഫീല്‍ഖാന് ഉള്ളത്. അതുകൊണ്ടാണ് അദ്ദേഹത്തിനെതിരെ അച്ചടക്കനടപടിയിലേക്ക് കടന്ന് ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുത്തതെന്നും സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹരജിയില്‍ ആരോപിക്കുന്നു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡിസംബര്‍ 12 ന് അലിഗഡ് സര്‍വകലാശാലയില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ സംസാരിച്ച കഫീല്‍ ഖാനെ വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ചായിരുന്നു യുപി പോലീസ് അറസ്റ്റ് ചെയ്തത്. ദേശീയ സുരക്ഷാ നിയമം ചുമത്തിയാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

സെപ്തംബര്‍ ഒന്നിനാണ് ഡോക്ടര്‍ കഫീല്‍ ഖാന് ജാമ്യം അനുവദിച്ചത്. കോടതി അദ്ദേഹത്തിനെതിരെ ചുമത്തിയ ദേശീയ സുരക്ഷാ നിയമം റദ്ദാക്കകയായിരുന്നു. അദ്ദേഹത്തിന് നിയമവിരുദ്ധമായാണ് ദേശീയ സുരക്ഷാനിയമം ചുമത്തിയതെന്നും കോടതി നിരീക്ഷിച്ചിരുന്നു. പിന്നാലെ ജാമ്യം അനുവദിക്കുകയായിരുന്നു.

Exit mobile version