സൈക്കിള്‍ ചവിട്ടി വൈറലായ പിതാവിന് സഹായ ഹസ്തവുമായി ആനന്ദ് മഹീന്ദ്ര; മകന്റെ തുടര്‍ പഠനത്തിനുള്ള ചെലവ് ഏറ്റെടുത്തു

ന്യൂഡല്‍ഹി: മകന് സേ പരീക്ഷ എഴുതാനായി 105 കിലോമീറ്ററോശം ദൂരം സൈക്കിള്‍ ചവിട്ടിയ പിതാവിന് സഹായ ഹസ്തവുമായി മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര. മധ്യപ്രദേശ് സ്വദേശിയായ ശോഭാറാമിന്റെ മകന്‍ ആശിഷിന്റെ തുടര്‍ പഠനത്തിനുള്ള ചെലവ് ഏറ്റെടുത്താണ് സഹായവുമായി ആനന്ദ് മഹീന്ദ്ര രംഗത്തെത്തിയത്. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

പത്താംക്ലാസുകാരനായ മകന് ഒരു വര്‍ഷം നഷ്ടമാകാതിരിക്കാനായാണ് മധ്യപ്രദേശിലെ ബേയിഡിപൂര്‍ സ്വദേശിയായ ആദിവാസി വിഭാഗത്തില്‍പ്പെടുന്ന ശോഭാറാം ഓഗസ്റ്റ് 17നാണ് വീട്ടില്‍ നിന്ന് ഏറെ അകലെയുള്ള ദര്‍ എന്ന സ്ഥലത്തേക്ക് മകനുമൊന്നിച്ച് സൈക്കിള്‍ ചവിട്ടിയത്. എട്ട് മണിക്കൂര്‍ സമയമെടുത്താണ് ഈ ദൂരം മുപ്പത്തൊമ്പതുകാരനായ ശോഭാറാം പിന്നിട്ടത്.

മധ്യപ്രദേശ് സര്‍ക്കാരിന്റെ കീഴിലുള്ള വിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് ആദ്യശ്രമത്തില്‍ പത്താം ക്ലാസില്‍ നഷ്ടപ്പെട്ട വിഷയം വീണ്ടും എഴുതിയെടുക്കാനുള്ള റിക് ജാനാ നഹി എന്ന പദ്ധതി അനുസരിച്ചായിരുന്നു ശോഭാറാമിന്റെ മകന്‍ ആശിഷ് പരീക്ഷയെഴുതാനായി എത്തിയത്. ഈ പിതാവും മകനും സോഷ്യല്‍മീഡിയയിലും താരങ്ങളായിരുന്നു.

Exit mobile version