ആശുപത്രിയില്‍ നിന്ന് റെയിന്‍കോട്ടാണെന്ന് കരുതി പിപിഇ കിറ്റ് അടിച്ചു മാറ്റി; ഒടുവില്‍ പച്ചക്കറി കച്ചവടക്കാരന് കൊവിഡ് സ്ഥിരീകരിച്ചു

നാഗ്പൂര്‍: ആശുപത്രിയില്‍ നിന്ന് റെയിന്‍കോട്ടാണെന്ന് കരുതി പിപിഇ കിറ്റ് അടിച്ചുമാറ്റി കൊണ്ടുപോയ പച്ചക്കറിക്കാരന് കൊവിഡ് 19 സ്ഥിരീകരിച്ചു. നാഗ്പൂരിലേ നാര്‍ഖേഡ് പട്ടണത്തിലാണ് അമ്പരപ്പിക്കുന്ന സംഭവം. മദ്യപിച്ച് ലക്കുകെട്ട് ഓടയില്‍ വീണ് പരിക്കേറ്റ് പ്രഥമശുശ്രൂഷക്കുവേണ്ടിയാണ് ഇയാളെ നാഗ്പൂരിലെ മായോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അവിടെ ഇരിക്കുന്ന ഒരു ഒരു പിപിഇ കിറ്റ് കണ്ട് അത് റെയിന്‍കോട്ടാണ് എന്ന് തെറ്റിദ്ധരിച്ച് അയാള്‍ അത് ആരുമറിയാതെ അടിച്ചു മാറ്റി വീട്ടില്‍ കൊണ്ടു പോവുകയായിരുന്നു വീട്ടുകാരോടും അയല്‍ക്കാരോടും അയാള്‍ അത് താന്‍ ആയിരം രൂപകൊടുത്ത് വാങ്ങിയ പുതിയ റെയിന്‍കോട്ട് ആണെന്ന് പറയുകയായിരുന്നു.

എന്നാല്‍, അത് പിപിഇ കിറ്റ് ആണെന്ന് മനസ്സിലാക്കിയ ഒരു അയല്‍ക്കാരന്‍ ആശുപത്രി അധികൃതരെ വിവരമറിയിക്കുകയും ചെയ്തു. ശേഷം അധികൃതര്‍ സ്ഥലത്തെത്തി പിപിഇ കിറ്റ് തിരിച്ചെടുക്കുകയും ചെയ്തു. പിന്നാലെ അത് കത്തിച്ചുകളയുകയും ചെയ്തു. ഇതിനോടൊപ്പം തന്നെ ഇയാളെ കൊവിഡ് ടെസ്റ്റിന് വിധേയനാക്കുകയും ചെയ്തു. രണ്ടു ദിവസത്തിനകം ഇയാള്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു.

Exit mobile version