ചെന്നൈ: താൻ മുമ്പ് എടുത്ത സിനിമകളെ കുറിച്ച് ഓർത്ത് ഇപ്പോൾ കുറ്റബോധം തോന്നുന്നുവെന്ന് പ്രമുഖ തമിഴ്സിനിമാ സംവിധായകൻ ഹരി. പോലീസുകാരെ പ്രകീർത്തിച്ച് സിനിമകളെടുത്തതിലാണ് ഹരി ഖേദം പ്രകടിപ്പിച്ചിരിക്കുന്നത്. തൂത്തുക്കുടി സ്വദേശികളായ ജയരാജ്, ഫെനിക്സ് എന്നിവർ പോലീസ് കസ്റ്റഡിയിൽ ക്രൂര മർദ്ദനമേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം ശക്തമായിരിക്കെയാണ് ഹരിയുടെ പ്രതികരണം.
തമിഴിലെ ഏറ്റവും പണംവാരി പോലീസ് ചിത്രങ്ങളെന്ന് വിശേഷിപ്പിക്കപ്പെടുന്ന സിങ്കം സീരീസ്, സാമി, സാമി 2, എന്നീ ചിത്രങ്ങളൊരുക്കിയ സംവിധായകനാണ് ഹരി. എന്നാൽ പോലീസുകാർക്ക് ഹീറോ പരിവേഷം നൽകി ഇത്തരം ചിത്രങ്ങൾ ഒരുക്കിയതിൽ ഇപ്പോൾ വേദന തോന്നുന്നുവെന്നാണ് ഹരി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്.
‘പോലീസുകാരിൽ ചിലർ ചെയ്ത പ്രവൃത്തി പോലീസ് സേനയെ തന്നെ ഇന്ന് കളങ്കപ്പെടുത്തിയിരിക്കുകയാണ്. പോലീസുകാരെ മഹത്വവത്കരിച്ച് അഞ്ചു പടങ്ങൾ ചെയ്തതിൽ ഞാനിന്ന് വളരെയധികം വേദനിക്കുകയാണ്.. പ്രസ്താവനയിൽ ഹരി പറയുന്നു. ‘സതങ്കുളത്ത് നടന്നത് പോലെ ഭയാനകവും ക്രൂരവുമായ ഒരു സംഭവം തമിഴ്നാട്ടിൽ ആർക്കും ഇനി സംഭവിക്കരുത്. ഇതിൽ ഉൾപ്പെട്ടവർക്ക് ഏറ്റവും ഉയർന്ന ശിക്ഷ ലഭിക്കുമെന്ന് ഉറപ്പാക്കുക എന്നതാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ഏക മാർഗം’ ഹരി പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
നടൻ സൂര്യയുടെ കരിയർ തന്നെ മാറ്റിമറിച്ച ചിത്രമാണ് ഹരിയുടെ സംവിധാനത്തിലെത്തിയ സിങ്കം. ചിത്രത്തിന്റെ മൂന്ന് ഭാഗങ്ങളാണ് വിവിധ കാലയളവിൽ പുറത്തുവന്നത്. സാമൂഹ്യവിരുദ്ധ ശക്തികൾക്കെതിരെ പോരാടുന്ന ദുരൈ സിങ്കം എന്ന കഥാപാത്രമായാണ് സൂര്യ ചിത്രത്തിലെത്തുന്നത്.
സമാനമായ കഥാതന്തുവുമായി തന്നെയായിരുന്നു സാമി എന്ന ചിത്രവും എത്തിയത്. സാമി,സാമി 2 എന്നിങ്ങനെ രണ്ട് ഭാഗങ്ങളായാണ് ചിത്രം എത്തിയത്. വിക്രം ആയിരുന്നു രണ്ട് ചിത്രങ്ങളിലെയും എന്ന കേന്ദ്ര കഥാപാത്രം. ആറു സാമിയും രാമ സാമിയുമായി വിക്രം നിറഞ്ഞാടി.
Director Hari regrets making five films which glorified the police force in his career. He says Tamil Nadu people shouldn't be subjected to another cruel incident like the one that happened in #Sathankulam.#JusticeForJayarajandBennicks #DirectorHari pic.twitter.com/whYYzfxos8
— Rajasekar (@sekartweets) June 28, 2020
Discussion about this post