ഭുവനേശ്വർ: ജവഹർലാൽ നെഹ്റു സർവകലാശാലയിൽ ഞായറാഴ്ച രാത്രി നടന്ന അക്രമങ്ങളിലെ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രി രമേശ് പൊഖ്രിയാൽ. വിദ്യാഭ്യാസ സ്ഥാപനങ്ങൾ രാഷ്ട്രീയ കേന്ദ്രങ്ങളാക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. വിദ്യാഭ്യാസ സ്ഥാപനങ്ങളെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കുവേണ്ടി മാത്രം ഉപയോഗിക്കണം. സ്വയംഭരണാവകാശമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളെ രാഷ്ട്രീയ പ്രവർത്തനത്തിന് ഉപയോഗിക്കരുതെന്ന് നേരത്തെ തന്നെ താൻ പറഞ്ഞിരുന്നതാണ്. അത്തരം പ്രവർത്തനങ്ങൾ നടത്തുന്നവർക്ക് എതിരെ കർശന നടപടിയുണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇരുമ്പ് ദണ്ഡുകളും വടികളുമായി സർവ്വകലാശാല കാമ്പസിൽ മുഖംമറച്ചെത്തിയ അക്രമികളാണ് വിദ്യാർത്ഥികൾക്കും അധ്യാപകർക്കും എതിരെ ഞായറാഴ്ച ആക്രമണം അഴിച്ചുവിട്ടത്. ഈ പശ്ചാത്തലത്തിലാണ് കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രിയുടെ പ്രഖ്യാപനം.
Union Minister of Human Resource Development, Dr Ramesh Pokhriyal: Universities are meant for education and should never be made a political base. Action will be taken against those who will be found guilty. Will never let universities become "adda" for politics. #JNUViolence pic.twitter.com/Zrn4Xx1qOW
— ANI (@ANI) January 6, 2020
Discussion about this post