ന്യൂഡൽഹി: കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് നേതാക്കളുടെ കൊഴിഞ്ഞുപോക്കെന്ന് വിമർശനം ഉയരുന്നതിനിടെ ർഎസ്എസിന്റെ വേദിയിൽ പ്രത്യക്ഷപ്പെട്ട് മുതിർന്ന കോൺഗ്രസ് നേതാവ് വിവാദം സൃഷ്ടിച്ചിരിക്കുകയാണ്. എഐസിസി മുൻ ജനറൽ സെക്രട്ടറി ജനാർദൻ ദ്വിവേദിയാണ് ആർഎസ്എസ് വേദിയിലെത്തിയത്.
ഭഗവത്ഗീതയെ ആധാരമാക്കി ഡൽഹിയിൽ സംഘടിപ്പിച്ച ചടങ്ങിലാണ് ആർഎസ്എസ് ജനറൽ സെക്രട്ടറി മോഹൻ ഭാഗവതിനൊപ്പം ജനാർദൻ ദ്വിവേദി വേദി പങ്കിട്ടത്. ഡൽഹിയിലെ പരിപാടിയിൽ സ്മൃതി ഇറാനിയും സാധ്വി റിതംബരയും പങ്കെടുത്തു.
അതേസമയം, ഈ പരിപാടിയിൽ ഔദ്യോഗികമായി ക്ഷണിച്ചിട്ടാണ് ദ്വിവേദി വന്നതെന്നു വിശദീകരിച്ച് നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ കുറെക്കാലമായി കോൺഗ്രസുമായി ഇദ്ദേഹം അകലത്തിലായിരുന്നു. അതുകൊണ്ടുതന്നെ ബിജെപിയിലേക്ക് ചേക്കേറുമോ എന്നാണ് ഉയരുന്ന ആശങ്ക.
Discussion about this post