മുംബൈ: ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മരിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സുശാന്ത് വിഷാദരോഗത്തിനുള്ള ചികിത്സ സ്വയം നിര്‍ത്തിയിരുന്നതായി പോലീസ് പറഞ്ഞു.
സുശാന്തിനെ ചികിത്സിച്ച മൂന്ന് മനോരോഗ വിദഗ്ദരില്‍ നിന്നും ഒരു സൈക്കോ തെറാപ്പിസ്റ്റില്‍ നിന്നും മുംബൈ പോലീസ് മൊഴിയെടുത്തിരുന്നു. ഏതാണ്ട് അഞ്ച് മണിക്കൂറോളമാണ് ഇവരെ ചോദ്യം ചെയ്തത്. മുന്‍ മാനേജര്‍ ദിഷ സാലിയന്റെ മരണം സുശാന്തിനെ തളര്‍ത്തിയിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.
ദിഷയെയും സുശാന്തിനെയും ബന്ധപ്പെടുത്തി നിരവധി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇത് താരത്തെ മാനസികമായി സമ്മര്‍ദത്തിലാക്കിയെന്നും ഇതോടെയാണ് താരം വിഷാദ രോഗത്തിനുള്ള മരുന്നുകള്‍ കഴിക്കുന്നത് നിര്‍ത്തിയതെന്നും പോലീസ് പറയുന്നു
ദിഷയുടെ മരണത്തില്‍ സുശാന്തിനെ പഴി ചാരി വാര്‍ത്തകള്‍ പ്രചരിപ്പിച്ചത് ആരെങ്കിലും ലക്ഷ്യം വച്ചതിനാലാണോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ദിഷയുമായി ബന്ധപ്പെട്ട് ഓരോ തവണയും തനിക്കെതിരേ വരുന്ന നെഗറ്റീവായ വാര്‍ത്തകള്‍ സുശാന്തിന്റെ മാനസിക നിലയെ ഏറെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നതായി അദ്ദേഹത്തിന്റെ ജോലിക്കാരും അടുത്ത സുഹൃത്തുക്കളും നേരത്തെ മൊഴി നല്‍കിയിട്ടുണ്ട്.
സുശാന്ത് മരിക്കുന്നതിന് ഏതാനും ദിവസം മുമ്പാണ് കെട്ടിടത്തില്‍ നിന്നും ചാടി ദിഷ ജീവനൊടുക്കിയത്. ടാലന്റ് മാനേജ്മെന്റ് കമ്പനിയിലെ തൊഴിലാളിയായിരുന്ന ദിഷയെ സുശാന്ത് ആകെ രണ്ട് തവണ മാത്രമാണ് കണ്ടിട്ടുള്ളതെന്നാണ് കമ്പനിയുടെ ഉടമയായ ഉദയ് സിങ് ഗൗരി നേരത്തെ വ്യക്തമാക്കിയത്. എന്നാല്‍ ഇരുവരെയും ബന്ധപ്പെടുത്തി നിരവധി വാര്‍ത്തകളാണ് മാധ്യമങ്ങളില്‍ നിറഞ്ഞത്.
Discussion about this post