തിരുവനന്തപുരം: ലൈംഗീകമായി പീഡിപ്പിച്ചെന്ന കേസില്‍ സോളാര്‍ പ്രതി സരിതാ എസ് നായരുടെ മൊഴിയെടുപ്പ് നാളെ നടക്കും. ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ നാളെ വൈകിട്ട് 4 നാണ് മൊഴി രേഖപ്പെടുത്തുക. മൊഴിയെടുപ്പ് പൂര്‍ത്തിയായാലുടന്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ കേന്ദ്രമന്ത്രി കെസി വേണുഗോപാല്‍ എന്നിവരെ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം അറസ്റ്റ് ചെയ്യും. ക്രൈംബ്രാഞ്ചിന് നല്കിയ പ്രാഥമിക മൊഴി സരിത ആവര്‍ത്തിച്ചാല്‍ കേസ് കടുക്കും.
2012ലെ ഹര്‍ത്താല്‍ ദിനത്തില്‍ ക്ലിഫ് ഹൗസില്‍ വച്ച് ഉമ്മന്‍ചാണ്ടി പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരില്‍ ടൂറിസം മന്ത്രിയായിരുന്ന എപി അനില്‍കുമാറിന്റെ ഔദ്യോഗിക വസതിയായ റോസ്ഹൗസില്‍ വച്ച് കെസി വേണുഗോപാല്‍ പീഡിപ്പിച്ചുവെന്നുമുള്ള സരിതയുടെ പരാതി പ്രകാരം ക്രൈംബ്രാഞ്ച് രണ്ട് എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മൊഴിക്കുശേഷം ഇതിന്റെ പകര്‍പ്പ് വാങ്ങിയാകും അന്വേഷണത്തിന്റെ അടുത്തഘട്ടം ക്രൈംബ്രാഞ്ച് തുടങ്ങുക.
ക്രൈംബ്രാഞ്ചിന്റെ ആദ്യ ദൗത്യം
ശാസ്ത്രീയ പരിശോധനകളിലൂടെ സരിതയുടെ മൊഴി സത്യമാണോയെന്ന് ഉറപ്പാക്കുകയാണ് ക്രൈംബ്രാഞ്ചിന്റെ ആദ്യ ദൗത്യം. പീഡിപ്പിക്കപ്പെട്ടെന്ന് സരിത പറയുന്ന ദിവസങ്ങളില്‍ അവിടെയുണ്ടായിരുന്നോ എന്ന് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ സഹായത്തോടെ കണ്ടെത്തണം. ഔദ്യോഗിക വസതികളില്‍ അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരുടെയും ജീവനക്കാരുടെയും മൊഴി രേഖപ്പെടുത്തണം. ഉമ്മന്‍ചാണ്ടിയുടെയും വേണുഗോപാലിന്റെയും ടൂര്‍ഡയറി കണ്ടെടുത്ത്, ഇരുവരും ആ ദിവസം തിരുവനന്തപുരത്തുണ്ടായിരുന്നോ എന്നും ഉറപ്പാക്കണം. ശക്തമായ സാഹചര്യ, ശാസ്ത്രീയ തെളിവുകള്‍ കണ്ടെത്തിയാല്‍ അടുത്ത നടപടി അറസ്റ്റാണ്.
വകുപ്പുകള്‍
ഉമ്മന്‍ചാണ്ടിക്കെതിരെ ഐപിസി 377, പണം കൈപ്പറ്റിയതിന് ഐപിസി 420, കെസി വേണുഗോപാലിനെതിരെ ബലാത്സംഗത്തിന് ഐപിസി 376, സ്ത്രീത്വത്തെ അപമാനിച്ചതിന് ഐപിസി 354, ഫോണിലൂടെ ശല്യംചെയ്തതിന് കേരള പോലീസ് ആക്ട് 120 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
Discussion about this post