ചണ്ഡീഗഡ്: പ്രണയിച്ച് മതംമാറ്റത്തിലൂടെ വിവാഹം ചെയ്യുന്ന സംഭവങ്ങളിൽ ഇനി സർക്കാരും നിയമവും ഇടപെടും. മധ്യപ്രദേശിനും ഹിമാചൽ പ്രദേശിനും യുപിക്കും പിന്നാലെ ‘ലവ് ജിഹാദി’നെതിരെ ഹരിയാന നിയമ നിർമ്മാണം നടത്തും. ഈ നിയമം എഴുതിത്തയ്യാറാക്കാൻ മൂന്നംഗ ഡ്രാഫ്റ്റിങ് കമ്മിറ്റിയെയും സർക്കാർ ചുമതലപ്പെടുത്തിയിട്ടുണ്ട്.
സംസ്ഥാന ആഭ്യന്തര സെക്രട്ടറി ടിഎൽ സത്യപ്രകാശ്, എഡിജിപി നവദീപ് സിങ് വിർക്, അഡീഷണൽ അഡ്വ. ജനറൽ ദീപക് മൻചണ്ട തുടങ്ങിയ മൂന്നു പേരടങ്ങുന്ന ഡ്രാഫ്റ്റിങ് കമ്മിറ്റിയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ നടപ്പാക്കുന്ന ലൗജിഹാദ് വിരുദ്ധ നിയമങ്ങൾ പഠിച്ച ശേഷം അതും നിയമത്തിൽ ചേർത്തുമെന്നും ആഭ്യന്തര മന്ത്രി അനിൽ വിജ് പറഞ്ഞു.
‘ആർക്കും ആരെയും വിവാഹം കഴിക്കാം, ആർക്കും ആരുമായും പ്രണയത്തിലാകാം. എന്നാൽ പ്രണയത്തിൽ കുടുങ്ങി മതം മാറ്റുന്നതിനുള്ള ഗൂഢാലോചനയുണ്ടെങ്കിൽ, ആ ഗൂഢാലോചന അവസാനിപ്പിക്കേണ്ടത് പ്രധാനമാണ്. ആവശ്യമായ എല്ലാ നടപടികളും ഞങ്ങൾ സ്വീകരിക്കും’ -അദ്ദേഹം പറഞ്ഞു പറഞ്ഞു
ലവ് ജിഹാദിനെതിരായ നിയമം സംസ്ഥാന സർക്കാർ പരിഗണിക്കുന്നുണ്ടെന്നും ഹിമാചൽ പ്രദേശിൽ നിന്ന് വിവരങ്ങൾ തേടിയിട്ടുണ്ടെന്നും വിജ് മുമ്പ് നിയമസഭയിൽ പറഞ്ഞിരുന്നു. ലവ് ജിഹാദ് നിരോധന നിയമത്തിന്റെ കരട് ഓർഡിനൻസിന് അംഗീകാരം നൽകിയ യോഗി സർക്കാരിനെ അടുത്തിടെ അനിൽ വിജ് പ്രശംസിച്ചിരുന്നു.
Discussion about this post