തിരുവനന്തപുരം: കേരളത്തെ തന്നെ ഞെട്ടിച്ച പീഡനക്കേസിൽ വൻ വഴിത്തിരിവ്. പീഡനം നടന്നിട്ടില്ലെന്നും പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധമാണ് നടന്നതെന്നും കേസിലെ ഇരയായ യുവതി കോടതിയെ ബോധിപ്പിച്ചു. ഇതോടെ തിരുവനന്തപുരം പാങ്ങോട് കോവിഡ് രോഗിയെ പീഡിപ്പിച്ചെന്ന കേസിൽ ഹെൽത്ത് ഇൻസ്പെക്ടർക്ക് ജാമ്യം അനുവദിച്ചു.
പീഡനം നടന്നിട്ടില്ലെന്ന് ഇര തന്നെ കോടതിയിൽ സത്യവാങ്മൂലം നൽകിയതിനെ തുടർന്നാണ് പ്രതിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. പരസ്പര സമ്മതത്തോടെയാണ് ബന്ധപ്പെട്ടതെന്നായിരുന്നു ഇരയുടെ സത്യവാങ്മൂലം. അതേസമയം, ഇരയുടെ വെളിപ്പെടുത്തലിനെ കുറിച്ച് അന്വേഷിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ഡിജിപിക്ക് ഹൈക്കോടതി നിർദേശം നൽകി.
കോവിഡ് മുക്തയായി ക്വാറന്റൈൻ കഴിഞ്ഞ യുവതി കോവിഡ് ഇല്ലെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് വാങ്ങുന്നതിനായാണ് ഹെൽത്ത് ഇൻസ്പെക്ടറായ പ്രദീപ് കുമാറിനെ സമീപിച്ചത്. സർട്ടിഫിക്കേറ്റ് നൽകാമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചുവരുത്തിയ പ്രദീപ് യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ചെന്നായിരുന്നു പരാതി. തുടർന്ന് വെള്ളറട പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.
Discussion about this post