പാറ്റ്ന: മുതിർന്ന ജെഡിയു നേതാവും ബിഹാർ പഞ്ചായത്തീരാജ് വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയുമായ കപിൽ ദിയോ കാമത്ത് കൊവിഡ് ബാധിച്ച് മരിച്ചു. 69 വയസായിരുന്നു. കഴിഞ്ഞ ആഴ്ച മുതൽ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പാട്നയിലെ എയിംസിൽ ചികിത്സയിലായിരുന്നു.
ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി തിങ്കളാഴ്ചയോടെ വഷളാവുകയായിരുന്നു. വെന്റിലേറ്റർ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. കഴിഞ്ഞ 40 വർഷമായി രാഷ്ട്രീയത്തിൽ സജീവമായിരുന്ന കാമത്ത്, 10 വർഷമായി ബിഹാർ മന്ത്രിസഭാംഗമാണ്.
മന്ത്രി കപിൽ ദിയോ കാമത്തിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി നിതീഷ് കുമാർ അനുശോചിച്ചു. സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ ഇന്ന് വൈകീട്ട് നടക്കും.
Discussion about this post