ചെറിയ ചെറിയ വേഷങ്ങളിലൂടെ നടനായി വളർന്നു വന്ന് ഇപ്പോൾ സംവിധായകനായി മലയാള സിനിമാപ്രേമികൾക്ക് മുന്നിൽ വളർന്നു നിൽക്കുന്ന മുഹമ്മദ് മുസ്തഫയ്ക്ക പറയാനുള്ളത് കഠിനാധ്വാനത്തിന്റെ കഥയാണ്. ചെറിയ വേഷങ്ങൾ ചെയ്തുകൊണ്ട് അഭിനയം ഗംഭീരമാക്കിയ മുഹമ്മദ് മുസ്തഫ കപ്പേള എന്ന വലിയ ആശയം ഉൾക്കൊള്ളുന്ന ചിത്രവും പ്രേക്ഷകർക്ക് നൽകി.
കൊറോണയുടെ വ്യാപനം തീയ്യേറ്ററുകൾ അടച്ചിടുന്നതിലേക്ക് നീണ്ടതോടെ മുസ്തഫ ഏറെ സ്വപ്നം കണ്ട് പൂർത്തിയാക്കിയ ചിത്രമായ ‘കപ്പേള’യ്ക്ക് വലിയ രീതിയിൽ തുരിച്ചടിയുണ്ടായി. പിന്നീട് ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ ചിത്രം പ്രേക്ഷകരിലേക്ക് എത്തിയെങ്കിലും തീയ്യേറ്റർ വിജയമെന്ന സ്വപ്നം ബാക്കിയാണ് ഇനിയും.
അതേസമയം, താൻ സിനിമയിൽ നിന്ന് മാറി നിൽക്കാൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ലെന്നും പക്ഷേ ദേശീയ അവാർഡ് ലഭിച്ചു കഴിഞ്ഞു തന്നെ ചെറിയ വേഷങ്ങളിലേക്ക് ആരും പരിഗണിക്കാറില്ലെന്നും മുഹമ്മദ് മുസ്തഫ പറയുന്നു. ദേശീയ അവാർഡ് കിട്ടിയ നടനെ ചെറിയ വേഷത്തിൽ നിന്ന് മാറ്റി നിർത്താം എന്ന തോന്നലാകാം അതിന്റെ കാരണമെന്നും മുഹമ്മദ് മുസ്തഫ ഒരു മാഗസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കുന്നു.
സിനിമയിൽ നിന്ന് മാറിനിൽക്കാൻ ഒരിക്കലും ചിന്തിച്ചിട്ടില്ല. ദേശീയ അവാർഡ് കിട്ടുന്നതിന് മുൻപ് പലരും ചെറിയ കഥാപാത്രങ്ങൾ അഭിനയിക്കാൻ വിളിച്ചിരുന്നു. അതിനു ശേഷം ചെറിയ കഥാപാത്രങ്ങൾ ചെയ്യാൻ ആരും വിളിക്കുന്നില്ലെന്ന് തോന്നിയിട്ടുണ്ട്. ഒരു പക്ഷെ ചെറിയ അവാർഡ് കിട്ടിയ നടനെ ചെറിയ വേഷത്തിൽ അഭിനയിപ്പിക്കണോ എന്ന് തോന്നിയിട്ടുണ്ടാകും. പിന്നെ കപ്പേള എന്ന സിനിമയ്ക്ക് വേണ്ടി മൂന്ന് വർഷത്തോളം ഓടിയിട്ടുണ്ട്.അതിനിടയ്ക്ക് അഭിനയിക്കാൻ പറ്റിയ സിനിമകളെ ചെയ്തിട്ടുള്ളൂവെന്നും മുഹമ്മദ് മുസ്തഫ പറയുന്നു.
Discussion about this post