തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്‍ കണ്ടെയ്ൻമെന്റ് സോണുകൾ നിശ്ചയിക്കാനുള്ള അധികാരം ദുരന്ത നിവാരണ അതോറിറ്റിക്ക്. കണ്ടെയ്ൻമെന്റ് സോണും മൈക്രോ കണ്ടെയ്മെന്റ് സോണും ഇനി എന്‍ഡിആർഎഫ് തീരുമാനിക്കും. നിയന്ത്രണങ്ങൾ നടപ്പാക്കൽ മാത്രമാണ് പോലീസിന്റെ ചുമതല. ജില്ലാ തലത്തിലുള്ള ദുരന്ത നിവാരണ അതോറിറ്റിയുടെ ശുപാർശ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് കൈമാറണം. ഇതനുസരിച്ചായിരിക്കും ദുരന്ത നിവാരണ അതോറിറ്റി കണ്ടെയ്ൻമെന്റ് സോണുകൾ നിശ്ചയിക്കുക.
നേരത്തെ, കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കണ്ടെയ്മെന്റ് സോണുകൾ നിർണയിക്കാനുള്ള അധികാരം പോലീസിനായിരുന്നു നൽകിയിരുന്നത്. രോഗികളുടെ പ്രാഥമിക സമ്പർക്കപ്പട്ടിക അനുസരിച്ച് കണ്ടെയ്ൻമെന്റ് സോണുകൾ നിശ്ചയിക്കാം എന്നായിരുന്നു നേരത്തെ മുഖ്യമന്ത്രി അറിയിച്ചിരുന്നത്. എന്നാൽ ഇന്നലെ ഈ അധികാരമാണ് ദുരന്ത നിവാരണ അതോറിറ്റിക്ക് കൈമാറിയത്.
ഇത് സംബന്ധിച്ച് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഡോ.എ ജയതിലക് ഇന്നലെ വൈകീട്ട് ഉത്തരവിറക്കി. പോലീസിന്റെ ചുമതല ഇനി കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണം മാത്രമാകുമെന്നാണ് പുതിയ ഉത്തരവിൽ പറയുന്നത്.
Discussion about this post