തിരുവനന്തപുരം: വിമാനത്താവളത്തിലൂടെ സ്വർണ്ണം കടത്തിയ കേസിൽ മലപ്പുറം സ്വദേശി കെടി റമീസിന്റെഅറസ്റ്റ് രേഖപ്പെടുത്തി. അനധികൃതമായി കടത്തുന്ന സ്വർണം വാങ്ങി വിതരണക്കാരിലേക്ക് എത്തിക്കുന്നവരിൽ പ്രധാനിയാണ് റമീസെന്നാണ് അന്വേഷണസംഘം നൽകുന്ന സൂചന. സ്വർണ്ണക്കടത്തിൽ ഇയാൾക്ക് നിർണായക പങ്കുണ്ടെന്നാണ് കസ്റ്റംസിന്റെ കണ്ടത്തൽ.
ഇയാളുടെ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. മുമ്പും റമീസ് സ്വർണ്ണം കടത്തിയിട്ടുണ്ടെന്ന് കണ്ടെത്തി. 2015ൽ സുഹൃത്തിന്റെ ബാഗിൽ സ്വർണ്ണം കടത്തിയിരുന്നു. കഴിഞ്ഞ വർഷം നവംബറിൽ നെടുമ്പാശ്ശേരി വിമാനത്താവളം വഴി തോക്ക് കടത്തിയ കേസിലും പ്രതിയാണ് റമീസ്. റമീസ് പിടിയിലായതിന് പിന്നാലെ സ്വർണ്ണക്കടത്തിൽ ബന്ധമുണ്ടെന്ന് സംശയിക്കുന്ന കൂടുതൽ പേർ മലപ്പുറത്ത് നിരീക്ഷണത്തിലാണ്.
റമീസിന്റെ പെരിന്തൽമണ്ണ വെട്ടത്തൂരിലെ വീട്ടിൽ ഞായറാഴ്ച വൈകീട്ട് കസ്റ്റംസ് റെയ്ഡ് നടത്തിയിരുന്നു. ഒരു മണിക്കൂറിലധികം നീണ്ട റെയ്ഡിൽ ഡിജിറ്റൽ തെളിവുകൾ കസ്റ്റംസ് ശേഖരിച്ചു.
Discussion about this post