അടിമാലി: വാളറ കുളമാംകുഴി ആദിവാസി കോളനിയിൽ ആത്മഹത്യ ചെയ്ത പെൺകുട്ടിയുടെ കൂട്ടുകാരിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. ആത്മഹത്യാശ്രമത്തിനിടെ രക്ഷപ്പെട്ട് ചികിത്സയിൽ കഴിയുന്ന 21കാരിയുടെ മൊഴിയാണ് പോലീസ് രേഖപ്പെടുത്തിയത്. നിരന്തരം ഫോണിൽ സംസാരിക്കുന്നത് കണ്ട് രക്ഷിതാക്കൾ വഴക്കുപറഞ്ഞതിനാലാണ് പെൺകുട്ടി ആത്മഹത്യ ചെയ്തതെന്നാണ് കൂട്ടുകാരി മൊഴി നൽകിയിരിക്കുന്നത്. പെൺകുട്ടി മരിച്ചതറിഞ്ഞാണ് താൻ ആത്മഹത്യക്ക് ശ്രമിച്ചതെന്നും എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പെൺകുട്ടി പോലീസിനോട് പറഞ്ഞിട്ടുണ്ട്.
മരിക്കുന്നതിന് മുമ്പ് ഒരുരാത്രി ഒരു മരപ്പൊത്തിലും അടുത്ത ദിവസം പകൽ ഒരു പാറപ്പുറത്തുമാണ് കഴിഞ്ഞത്. ഒളിച്ച് താമസിച്ചപ്പോഴും ഒന്നിച്ച് മരിക്കാൻ പെൺകുട്ടി നിർബന്ധിച്ചിരുന്നെന്നും മൊഴിയുണ്ട്. അതേസമയം, മരിച്ച പെൺകുട്ടി ഉപയോഗിച്ചിരുന്ന ഫോണെവിടെയെന്ന് വിവരം കിട്ടിയതായും പോലീസിനോട് പറഞ്ഞിട്ടുണ്ട്. ഫോൺ ആര് വാങ്ങി നൽകിയെന്ന് ഇവർക്ക് അറിയില്ല. മരിച്ച പെൺകുട്ടിയുടെ സ്വർണമോതിരം വിറ്റ് ഫോൺ വാങ്ങിയതാകാമെന്നും യുവതി പറഞ്ഞു.
മാങ്കുളം, ഉപ്പുതറ, തൊടുപുഴ എന്നിവിടങ്ങളിലുള്ള യുവാക്കളുമായാണ് പെൺകുട്ടി ഫോണിൽ സംസാരിച്ചിരുന്നതെന്നും മൊഴിയിലുണ്ട്. അടിമാലി സ്റ്റേഷൻ ഹൗസ് ഓഫീസർ അനിൽ ജോർജ്, എസ്ഐ സിആർ സന്തോഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു മൊഴിയെടുക്കൽ,
Discussion about this post