തിരുവനന്തപുരം: പൊങ്കാലയ്ക്ക് വിദേശികളെ എത്തിക്കരുതെന്നും അവർക്ക് പൊങ്കാലയിടാനുള്ള സൗകര്യം താമസിക്കുന്ന റിസോർട്ടുകളിൽ ഏർപ്പെടുത്തണമെന്നുമുള്ള സർക്കാർ നിർദേശം അട്ടിമറിക്കപ്പെട്ടു. സർക്കാർ നിർദേശം ലംഘിച്ച് വിദേശികൾ ആറ്റുകാൽ പൊങ്കാലയ്ക്ക് എത്തിയതായി റിപ്പോർട്ട്. കോവളത്തെ സ്വകാര്യ റിസോർട്ടിൽ നിന്ന് ആറ് പേരുടെ സംഘമാണ് എത്തിയത്. ഇവരെ പിന്നീട് തിരിച്ചയതായും മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. ഇതോടൊപ്പം സർക്കാർ നിർദേശം ലംഘിക്കുന്ന ഹോട്ടലുകൾക്ക് എതിരെ നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം, വിദേശികൾ ഹോട്ടലുകളിൽ തന്നെ തങ്ങണമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ കെ ഗോപാലകൃഷ്ണൻ നിർദേശിച്ചു. നേരത്തെ വിദേശികൾക്ക് ഹോട്ടലുകളിൽ പൊങ്കാലയിടാമെന്നായിരുന്നു ആരോഗ്യമന്ത്രിയും നൽകിയ നിർദേശം.
പനി, ചുമ, ശ്വാസതടസ്സം എന്നിങ്ങനെ കോവിഡ് 19 രോഗലക്ഷണങ്ങൾ ഉള്ളവർ ആറ്റുകാൽ പൊങ്കാലയിൽ യാതൊരു കാരണവശാലും പങ്കെടുക്കാൻ പാടില്ലെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. രോഗബാധിത രാജ്യങ്ങളിൽ നിന്ന് പൊങ്കാലയിടാൻ വന്നവരും മാറിനിൽക്കണം. പൊങ്കാല ജാഗ്രതയുടെ ഭാഗമായി 23 പ്രത്യേക മെഡിക്കൽ ടീമിനെ നീരീക്ഷണത്തിനായി നിയോഗിച്ചിട്ടുണ്ട്. 18 ആംബലുൻസുകളും നഗരത്തിൽ ഉണ്ടാകും.
Discussion about this post