തൃശ്ശൂർ: തൃശ്ശൂർ പാഴായി കേസിൽ പ്രതിയായ ഷൈലജയ്ക്ക് ജീവപര്യന്തം തടവും 50,000 രൂപ പിഴയും ശിക്ഷ.നാല് വയസുകാരിയായ കുഞ്ഞിനെ പുഴയിൽ എറിഞ്ഞ് കൊലപ്പെടുത്തിയ കേസിലാണ് ബന്ധുവായ ഒല്ലൂർ സ്വദേശി ഷൈലജയ്ക്ക് തൃശ്ശൂർ പ്രിൻസിപ്പൽ സെഷൻസ് കോടതി കുറ്റക്കാരിയെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്.
2016 ഒക്ടോബർ 13 നാണ് കണ്ണൂർ സ്വദേശി രഞ്ജിത്തിന്റെയും പാഴായി സ്വദേശിനി നീഷ്മയുടേയും മകൾ മേബയെ മണലിപുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടന്ന അന്വേഷണത്തിലാണ് കുട്ടിയുടെ ബന്ധുവായ ഷൈലജ കുഞ്ഞിനെ വെള്ളത്തിൽമുക്കി കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായത്. കുട്ടിയുടെ രക്ഷിതാക്കളോടുള്ള വ്യക്തി വൈരാഗ്യമായിരുന്നു കൊലപാതകത്തിന് കാരണം. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം അന്വേഷിച്ചെത്തിയ രക്ഷിതാക്കളോട് കുട്ടിയെ ചിലർ തട്ടിക്കൊണ്ടുപോയെന്ന് ഷൈലജ തെറ്റിദ്ധരിപ്പിച്ചൃക്കുകയും ചെയ്തിരുന്നു. പിന്നീട് മൊഴിയിലെ വൈരുദ്ധ്യമാണ് ഷൈലജയെ കുടുക്കിയത്.
കൊല്ലപ്പെട്ട മേബയുടെ രക്ഷിതാക്കളായ രഞ്ജിത്തും, നീഷ്മയും ഓസ്ട്രേലിയയിലെ മെൽബണിലാണ് ജോലി ചെയ്തിരുന്നത്. ഇവർക്ക് വിസ കിട്ടാത്തതിനാൽ വീഡിയോ കോൺഫറൻസിങ് വഴിയാണ് കോടതിയിൽ മൊഴി നൽകിയത്.
Discussion about this post