പാലാ: കോട്ടയം പാലായിലെ എസിബിഐ എടിഎമ്മിൽ നിന്നും പണം പിൻവലിച്ച അധ്യാപികയ്ക്ക് 500 രൂപയ്ക്ക് പകരം മെഷീൻ നൽകിയത് 10,000 രൂപ. അങ്കണവാടി അധ്യാപികയായ ലിസിയ്ക്കാണ് 10,000 രൂപ ലഭിച്ചത്. അധികമുള്ള തുക ബാങ്ക് അധികൃതർക്ക് തിരികെ നൽകി അങ്കണവാടി അധ്യാപിക മാതൃകയായി. വ്യാഴാഴ്ചയാണ് സംഭവം.
കരൂർ പഞ്ചായത്തിലെ വലവൂർ വേരനാനൽ അങ്കണവാടി അധ്യാപിക ലിസി കാട്ടകത്ത്, പാലാ സിവിൽ സ്റ്റേഷൻ പരിസരത്തുള്ള എസ്ബിഐയുടെ എടിഎമ്മിലൂടെ പണം പിൻവലിച്ചപ്പോഴാണ് സംഭവം. എന്നാൽ കൂടുതൽ തുക ലഭിച്ച് ആശങ്കയിലായ ലിസി എടിഎമ്മിന് പുറത്തിറങ്ങിയപ്പോൾ കണ്ടുമുട്ടിയ ളാലം ബ്ലോക്ക് പഞ്ചായത്തംഗം ജോർജ് നടയത്തിനോട് വിവരം പറഞ്ഞു.
ഇതിനുപിന്നാലെ ജോർജ് വിളിച്ചറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ എസ്ബിഐ അധികൃതർ, അധിക തുക കൈപ്പറ്റാൻ ആദ്യം തയ്യാറായില്ല. ബാങ്ക് ശാഖയിൽ തുക എത്തിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ബ്ലോക്ക് അംഗവും നാട്ടുകാരും പ്രതിഷേധിച്ചതിനെ തുടർന്ന് തുക കൈപ്പറ്റുകയും രസീത് നൽകുകയും ചെയ്യുകയായിരുന്നു.
Discussion about this post