ബാഗ്ദാദ്: വീണ്ടും യുഎസ്-ഇറാൻ തർക്കം യുദ്ധത്തിലേക്ക്. ഇറാഖിലെ ബാഗ്ദാദിൽ സ്ഥിതി ചെയ്യുന്ന അമേരിക്കൻ എംബസിക്ക് നേരെ വീണ്ടും റോക്കറ്റ് ആക്രമണമുണ്ടായി. ചൊവ്വാഴ്ച പുലർച്ചെയാണ് ആക്രമണം നടന്നത്. അതിസുരക്ഷാ മേഖലയായി കരുതുന്ന ഗ്രീൻ സോണിൽ സ്ഥിതി ചെയ്യുന്ന എംബസിക്ക് സമീപം മൂന്ന് റോക്കറ്റുകളാണ് പതിച്ചത്. അതേസമയം ആക്രമണത്തിൽ ആളപയാങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
അമേരിക്ക റോക്കറ്റ് ആക്രമണത്തിന് പിന്നിൽ ഇറാനാണെന്ന് ആരോപിച്ചു. ബാഗ്ദാദിന് സമീപമുള്ള സഫറാനിയ ജില്ലയിൽ നിന്നാണ് റോക്കറ്റുകൾ തൊടുത്തിട്ടുള്ളതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. മൂന്ന് റോക്കറ്റുകളിൽ രണ്ടെണ്ണം അമേരിക്കൻ എംബസിയുടെ തൊട്ടടുത്താണ് പതിച്ചത്.
ഒരാഴ്ചയ്ക്ക് മുമ്പ് സമാനമായ രീതിയിൽ രണ്ട് റോക്കറ്റ് ആക്രമണങ്ങൾ അമേരിക്കൻ എംബസിക്ക് നേരെ നടന്നിരുന്നു. ജനുവരി നാലിനും ജനുവരി എട്ടിനുമായിരുന്നു ആക്രമണങ്ങൾ. ഇറാൻ സൈനിക ജനറൽ സുലൈമാനിയെ അമേരിക്ക ഡ്രോൺ ആക്രമണത്തിലൂടെ വധിച്ചതിന് പിന്നാലെയാണ് എംബസിക്ക് നേരെ ആക്രമണങ്ങൾ തുടർക്കഥയായത്.
“Rocket attack alarms sounding off multiple times on the #US #Baghdad Embassy Complex and Union III. Heard the booms myself on Union III. Speakers telling all to take shelter immediately.” pic.twitter.com/F1lpbWm9RE
— Nafiseh Kohnavard (@nafisehkBBC) January 20, 2020
Discussion about this post