വീണ്ടും ഇന്ത്യൻ സിനിമാരംഗത്തിന് തന്നെ അഭിമാനമായി ലിജോ ജോസ് പെല്ലിശ്ശേരി. ഗോവ രാജ്യാന്തര ചലച്ചിത്രമേളയിൽ തുടർച്ചയായ രണ്ടാം തവണ ലിജോയ്ക്ക് മികച്ച സംവിധായകനുള്ള രജതമയൂരം. ജെല്ലിക്കെട്ട് സിനിമയിലൂടെയാണ് മികച്ച സംവിധായകനുള്ള പുരസ്കാരം ലിജോ ജോസ് സ്വന്തമാക്കിയത്. പതിനഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് രജത മയൂരത്തിന് ലഭിക്കുക. ബ്ലെയ്സ് ഹാരിസണ്‍ സംവിധാന ചെയ്ത ഫ്രഞ്ച്, സ്വിസ് ചിത്രം പാര്‍ട്ടിക്കിള്‍സിനാണ് മികച്ച ചിത്രത്തിനുള്ള സുവര്‍ണ മയൂരം. നാല്പത് ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് പുരസ്കാരം.
തുടർച്ചയായി രണ്ടാം തവണയാണ് ലിജോ ജോസ് പെല്ലിശേരി ഗോവ ചലച്ചിത്രമേളയിൽ മികച്ച സംവിധായകനുള്ള രജത മയൂരം സ്വന്തമാക്കുന്നത്. കഴിഞ്ഞവർഷം ഈ മ യൗ എന്ന ചിത്രത്തിലൂടെയായിരുന്നു മികച്ച സംവിധായകനുള്ള പുരസ്കാരം ലിജോ നേടിയത്. ചലച്ചിത്രമേളയുടെ സമാപനച്ചടങ്ങിൽ ലിജോ പുരസ്കാരം ഏറ്റുവാങ്ങി.
ഗറില്ല രാഷ്ട്രീയ തടവുകാരനായ കാര്‍ലോസ് മാരിഗെല്ലയെ വെള്ളിത്തിരയില്‍ അവിസ്മരണീയമാക്കിയ സ്യു ഷോര്‍ഷിയാണ് മികച്ച നടന്. വാഗ്നര്‍ മൗര സംവിധാനം ചെയ്ത മാരിഗെല്ലയാണ് ചിത്രം.
Live from #IFFI50 Closing Ceremony
The Indian Director, Lijo Jose Pellissery(@mrinvicible) wins the Best Director Award for his film 'Jallikattu'#IFFI2019 #Jallikattu pic.twitter.com/Qc22sTwGF4— IFFI 2019 (@IFFIGoa) November 28, 2019
Discussion about this post