മഞ്ചേശ്വരം: മഞ്ചേശ്വരം നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് പ്രതീക്ഷിച്ച വിജയം. ത്രികോണ മത്സരം പ്രതീക്ഷിച്ചിരുന്ന മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് ജില്ലാ അധ്യക്ഷനായ എംസി ഖമറുദ്ധീൻ 7923 വോട്ടിന് ഉജ്ജ്വല വിജയമാണ് നേടിയത്. അദ്ദേഹം 65407 വോട്ടുകളാണ് നേടിയത്.
സംസ്ഥാനത്തൊട്ടാകെ തകർന്നടിഞ്ഞ എൻഡിഎയ്ക്ക് അൽപ്പം ആശ്വാസമായത് മഞ്ചേശ്വരമാണ്. എൻഡിഎ സ്ഥാനാർത്ഥിയായ രവീശ തന്ത്രി കുണ്ടാറാണ് മഞ്ചേശ്വരത്ത് രണ്ടാം സ്ഥാനത്തെത്തിയത്. 57484 വോട്ട് നേടിയാണ് എൻഡിഎ രണ്ടാം സ്ഥാനം നിലനിർത്തിയത്.
അതേസമയം എൽഡിഎഫിന് കോന്നിയിലേയും വട്ടിയൂർക്കാവിലേയും അട്ടിമറിക്കിടയിലും മഞ്ചേശ്വരത്ത് മൂന്നാം സ്ഥാനത്തേക്ക് പോയത് നിരാശയായി. മഞ്ചേശ്വരത്ത് ബഹുദൂരം പിന്നോട്ട് പോയ എൽഡിഎഫ് സ്ഥാനാർത്ഥി ശങ്കർ റൈ 38233 വോട്ട് മാത്രമാണ് നേടിയത്.
Discussion about this post