ന്യൂഡൽഹി: തന്റെ സർക്കാരിന്റെ നൂറ് ദിനങ്ങളെ പഞ്ച് ഡലോഗ് കൊണ്ട് മഹാസംഭവമാക്കി ഉയർത്തി കാണിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ തേച്ചൊട്ടിക്കുന്ന കമന്റുമായി കോൺഗ്രസ് നേതാവും എംപിയുമായ കപിൽ സിബൽ. ഓട്ടോമൊബൈൽ, നിർമ്മാണ മേഖലകളിൽ നിലനിൽക്കുന്ന പ്രതിസന്ധികളെയും രാജ്യത്ത് രൂക്ഷമാകുന്ന സാമ്പത്തിക അനിശ്ചിതത്വത്തിന്റെയും പശ്ചാത്തലത്തിൽ മോഡിയുടെ നൂറ് ദിനങ്ങൾ പരാജയമാണെന്നാണ് വിമർശനം.
കർമനിരതവും ശക്തവുമായ സർക്കാർ എന്ന തെരഞ്ഞെടുപ്പ് പ്രചാരണകാലത്തെ വാഗ്ദാനം 100 ദിവസത്തിനുള്ളിൽ പാലിച്ചുകാട്ടിയെന്നും, 100 ദിവസത്തെ പ്രവർത്തനങ്ങൾ വെറും ട്രെയിലർ മാത്രം. പൂർണ്ണമായ ചിത്രം വരാനിരിക്കുന്നുള്ളൂ എന്നുമായിരുന്നു മോഡിയുടെ വാക്കുകൾ. ഇതിനെ പരിഹസിച്ചാണ് കപിൽ സിബൽ രംഗത്തെത്തിയിരിക്കുന്നത്.
100 ദിവസത്തെ ട്രെയിലർ വീഴ്ചകളുടേതാണ്. ബാക്കി ചിത്രം കാണേണ്ട കാര്യമില്ലെന്നാണ് കപിൽ സിബൽ ട്വിറ്ററിൽ കുറിച്ചത്. രാജ്യത്ത് ആകെ ഉയർന്നത് തൊഴിലില്ലായ്മ മാത്രമാണ്. ജിഡിപി അഞ്ച് ശതമാനവും, നികുതി ശേഖരണം 22 ശതമാനത്തിൽ നിന്ന് ഒരു ശതമാനമായും, വാഹന വിൽപ്പനയും, ജിഎസ്ടി പിരിവും, നിക്ഷേപവുമെല്ലാം കുറയുകയാണ് ചെയ്തതെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
ഇന്ത്യയുടെ സാമ്പത്തിക രംഗം സാവധാനം വളർച്ച കൈവരിക്കുകയാണെന്നാണ് കേന്ദ്ര സർക്കാർ അവകാശപ്പെടുന്നത്. എന്നാൽ, കഴിഞ്ഞ വർഷം ഈ സമയത്ത് മൊത്ത ആഭ്യന്തര ഉത്പാദനം 5.8 ശതമാനം ആയിരുന്നെങ്കിൽ ഈ വർഷം അത് അഞ്ച് ശതമാനത്തിലാണ്. 2018 ജൂണിൽ ഇത് എട്ട് ശതമാനമായിരുന്നു.
PM : 100 days a trailer , film to Abhi baki hai
Down
1) GDP 5%
2) Revenue collections up 1% ( down from 22% last year )
3) consumption
5) Auto sales ( 10th straight month )
6) GST collections
7) InvestmentsUP
Unemployment : 8.2%
Hamein baki film nahin dekhni !
— Kapil Sibal (@KapilSibal) September 13, 2019
Discussion about this post