കൊച്ചി: നിലമ്പൂർ കവളപ്പാറയിലും പുത്തുമലയിലും ഉണ്ടായ ഉരുൾപൊട്ടലിനും പിന്നാലെ കടുത്ത നടപടികളുമായി സർക്കാരും ജുഡീഷ്യറിയും. പിവി അൻവർ എംഎൽഎയുടെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള തടയണ പൊളിച്ചു കളഞ്ഞ് വെള്ളം ഒഴുക്കി കളയണമെന്ന് കേരള ഹൈക്കോടതിയുടെ ഉത്തരവ്.
ദുരന്തങ്ങൾ ഇത്രയേറെ ഉണ്ടായിട്ടും നമ്മൾ പാഠം പഠിക്കാത്തത് എന്താണെന്ന് ചോദിച്ച ഹൈക്കോടതി തടയണ നിർമ്മിച്ചവർ തന്നെ അതു പൊളിച്ചു കളയുന്നതിനുള്ള ചിലവ് വഹിക്കണമെന്നും ഉത്തരവിട്ടു.
ഇത്രയേറെ നാശനഷ്ടം സംഭവിച്ച സ്ഥിതിക്ക് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ഈ മൺസൂൺ സീസണിൽ തന്നെ തടയണ നിൽക്കുന്ന മേഖലയിൽ പരിശോധന നടത്തണമെന്ന് ഹൈക്കോടതി നിർദേശിച്ചു.
ജലസേചന വകുപ്പിലേയും ഖനനവകുപ്പിലേയും ഉദ്യോഗസ്ഥർ പരിശോധനയിൽ പങ്കാളികളാവണമെന്നും കോടതി നിർദേശിച്ചു.
തടയണ സ്ഥിതി ചെയ്യുന്ന കക്കാടം പൊയിലിൽ തുടർച്ചയായി ഉരുൾപൊട്ടലും വ്യാപകമായി മണ്ണിടിച്ചിലുമുണ്ടായ സാഹചര്യം ചൂണ്ടിക്കാട്ടിക്കൊണ്ട് സമർപ്പിച്ച് ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ.
Discussion about this post