കൊച്ചി: സിപിഐയുടെ കൊച്ചിയിൽ നടന്ന പോലീസ് സ്റ്റേഷൻ മാർച്ചിനിടെ നടന്ന ലാത്തി ചാർജിലും കല്ലേറിലും മൂവാറ്റുപുഴ എംഎൽഎ എൽദോ എബ്രഹാം ഉൾപ്പടെയുള്ളവർക്ക് പരിക്കേറ്റ സംഭവം സിപിഐ അന്വേഷിക്കും. എംഎൽഎയ്ക്കും സിപിഐ നേതാക്കൾക്കുമൊപ്പം പോലീസ് ഉദ്യോഗസ്ഥർക്കും ലാത്തി ചാർജിനിടെ പരിക്കേറ്റിരുന്നു.
സംഭവത്തിനെതിരെ പാർട്ടിയിൽ തന്നെ വിമർശനമുയർന്നതോടെ അന്വേഷണത്തിനായി പാർട്ടി കെപി രാജേന്ദ്രൻ, വി ചാമുണ്ണി, പിപി സുനീർ എന്നിവരടങ്ങുന്ന മൂന്നംഗ കമ്മീഷനെ നിയോഗിച്ചു.
സംഭവുമായി ബന്ധപ്പെട്ട് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നടത്തിയ പ്രസ്താവനകളും കമ്മീഷൻ പരിശോധിക്കും. സിപിഐ സംസ്ഥാന നിർവാഹക സമിതിയിലാണ് തീരുമാനമുണ്ടായത്. നേരത്തെ ലാത്തി ചാർജ് സംഭവത്തിൽ ചെയ്യാനാകുന്നതൊക്കെ ചെയ്തിട്ടുണ്ട് എന്നായിരുന്നു കാനത്തിന്റെ പ്രസ്താവന.
Discussion about this post