ബെര്‍ലിന്‍: ജര്‍മ്മനിയില്‍ അഞ്ച് വര്‍ഷത്തിനിടെ 82 രോഗികളെ കൊലപ്പെടുത്തിയ സംഭവത്തില്‍ മുന്‍ നഴ്സിനു ശിക്ഷ വിധിച്ചു. മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച കേസില്‍ നില്‍സ് ഹോഗേലിനെ(42)യാണ് മരണം വരെ തടവുശിക്ഷയ്ക്ക് വിധിച്ചത്.
2000-2005 കാലയളവില്‍ ആശുപത്രിയിലെത്തിയ രോഗികളെ ഒന്നിലധികം മരുന്നുകള്‍ കുത്തിവെച്ച് കൊലപ്പെടുത്തുന്നതായിരുന്നു ഇയാളുടെ രീതി. 34 മുതല്‍ 96 വയസ്സുവരെയുള്ള രോഗികളെയാണ് ഇയാള്‍ കൊല ചെയ്തത്. എന്നാല്‍ 200ഓളം കൊലപാതകങ്ങള്‍ നടത്തിയിട്ടുണ്ടാകാമെന്നാണ് പോലീസിന്റെ നിഗമനം. ജര്‍മ്മനിയിലെ രണ്ട് ആശുപത്രികളിലായാണ് ഹോഗല്‍ നഴ്സായി സേവനം അനുഷ്ഠിച്ചത്.
തീവ്രപരിചരണ വിഭാഗത്തിലെ രോഗികളെ രഹസ്യമായിയാണ് മയക്കുമരുന്ന് കുത്തിവെച്ച് കെലപ്പെടുത്തുന്നത്. എന്നാല്‍ ഒരിക്കല്‍ ഒരു രോഗിയെ ഹോഗെല്‍ മയക്കുമരുന്ന് കുത്തിവെക്കാന്‍ ശ്രമിക്കുന്നത് ഒരു വനിതാ നഴ്സ് കണ്ടെത്തിയതിനെ തുടര്‍ന്ന് പോലീസില്‍ പരാതി പെടുകയും ഇയാളെ അറസ്റ്റുചെയ്യുകയും ചെയ്തു. 2008-ല്‍ ഡോക്ടറുടെ നിര്‍ദ്ദേശമില്ലാതെ രോഗിക്ക് മരുന്ന് നല്‍കിയതിന്റെ പേരില്‍ ഇയാള്‍ക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി ഏഴ് വര്‍ഷം ശിക്ഷിച്ചിരുന്നു.
മനസിലാക്കാന്‍ പോലും സാധിക്കാത്തതാണ് ഹോഗെല്ലിന്റെ പ്രവര്‍ത്തിയെന്ന് ഹോഗലിന് ശിക്ഷ വിധിച്ച ജഡ്ജി സെബാസ്റ്റ്യന്‍ ബുഹെര്‍മാന്‍ വ്യക്തമാക്കിയത്. രോഗികളെ കൊല്ലുകമാത്രമായിരുന്നില്ല മരണത്തിനുമുന്പ് അവരെ രക്ഷപ്പെടുത്തുന്നതിനുള്ള ശ്രമവും ഹോഗല്‍ നടത്തിയിരുന്നു. കുറച്ചു ദിവസത്തേക്കുമാത്രമാണ് കൊലചെയ്തതിന്റെ സന്തോഷം ഇയാള്‍ക്ക് നിലനില്ക്കുക.
അപ്പോഴേക്കും മറ്റൊരു ഇരയെ കണ്ടെത്തിയിരിക്കും. ഇപ്രകാരമായിരുന്നു ഹോഗെലിനെ പരിശോധിച്ച മനഃശാസ്ത്രവിദഗ്ധന്റെ റിപ്പോര്‍ട്ട്. വധശിക്ഷയ്ക്ക് കോടതി വിധിച്ച ശേഷം താന്‍ കൊന്നവരുടെ കുടുംബാഗങ്ങളോട് ഹോഗല്‍ മാപ്പ് ചോദിച്ചു.
Discussion about this post